Monday, October 8, 2012

അരുണും റാംബോ കത്തിയും




വിയറ്റ്നാമിലെ വനാന്തരങ്ങളില്‍ തന്റെ ഇഷ്ടപെട്ട കത്തിയും ,അമ്പും വില്ലുമായി ശത്രുവിനെ വേട്ടയാടുന്ന ജോണ്‍ റാംബോ ഇപ്പോളും ആവേശമാണ് . റാംബോ ചിത്രങ്ങളിലൂടെ സാഹസികതയുടെ അവസാനവാക്കായി മാറിയ  സില്‍വര്‍സ്റ്റെര്‍ സ്റ്റാലിനെ ആര്‍ക്കാണ്  ഇഷ്ടമില്ലാത്തത് .തന്റെ വലിയ കത്തി കൊണ്ട് റാംബോ ശത്രുവിനെ നിഷ്കരുണം കൊന്നു വീഴ്ത്തുന്നത് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആവേശമാണ് .സിനിമയില്‍ മുഴുകുമ്പോള്‍ നമ്മളും അറിയാതെ മനസ്സില്‍ അലറി വിളിക്കും കൊല്ലു റാംബോ കൊല്ലു നീണ്ട കത്തിയെടുത്തു കുത്തി  കൊല്ലു എന്ന് ..


അരുണിനും  ഇഷ്ടമായിരുന്നു രാംബോയെ. റാംബോ കൊടും  കാടുകളില്‍ പതിയിരുന്നു ശത്രുവിനെ കുത്തി വീഴ്ത്തുന്നത്  അവന്റെയും ഹരമായിരുന്നു .അത് കൊണ്ടാണ്  മാസങ്ങള്‍ക്ക് മുന്‍പ്  തന്നെ ഇടിച്ച തന്റെ സഹപാഠിയെ ഒരു പാമ്പിന്റെ പകയോടെ അവസരം കാത്തു വകവരുത്തിയത് .അരുണ്‍ ഒരു ചീത്ത കുട്ടിയാവാന്‍ വഴിയില്ല അല്ലെങ്കില്‍ അവന്‍ തന്റെ  ക്ലാസ് ലീഡറാകുമായിരുന്നില്ല .


രാംബോയെ അനുകരിച്ചു അവനും കരുതിയിരുന്നു  അവന്റെ കുഞ്ഞു എളിയിലും ഒരു കത്തി.തന്റെ നേരെ എപ്പോളെങ്കിലും വരാവുന്ന  ശത്രുവിനെ കുത്തി കീഴ്പെടുത്താന്‍ .പക്ഷെ എന്തിനായിരിക്കും തന്റെ കുഞ്ഞു മനസ്സില്‍ അവന്‍ ഇത്രമാത്രം മൃഗീയത നിറച്ചു വെച്ചത് .തന്റെ കൂടെ കളിച്ചു വളര്‍ന്ന കൂട്ടുകാരനെ ഇത്രമാത്രം ക്രൂരതയോടെ കൊല്ലുവാന്‍ എങ്ങിനെ കഴിഞ്ഞു നിന്റെ പതിനഞ്ചു വര്‍ഷം മാത്രം പഴക്കമുള്ള മനസ്സിന് .തീര്‍ച്ചയായും അവന്‍ മുറിവേറ്റവനായിരുന്നു.അവന്റെ ഉള്ളില്‍ ഈ പതിനഞ്ചു വര്‍ഷവും വളര്‍ന്നതും അടക്കിയതും ഇപ്പോള്‍ പുറത്തു വന്നതും അമര്‍ഷമായിരുന്നു, വൈരാഗ്യമായിരുന്നു.ആരോടൊക്കെയോ ഉള്ള ശത്രുത ആയിരുന്നു .


അല്ലെങ്കില്‍ തീര്‍ച്ചയായും തന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ചെയ്ത ഒരു നിസാര തെറ്റിന് അവനു ഇത്ര ക്രൂരമായി ശിക്ഷ വിധിക്കാന്‍ കഴിയില്ല .പദ്ധതി തയ്യാറാക്കി  കൊല്ലുവാന്‍  അവസരം കാത്തിരുന്നവന്‍ ഒരു പ്രൊഫഷനല്‍ കൊലയാളിയെ പോലെ .റാംബോ സിനിമകളെക്കാള്‍ ഇതില്‍ അവന്റെ കുടുംബ പശ്ചാത്തലം വലിയ ഒരു ശക്തിയായി പ്രവര്‍ത്തിച്ചു എന്ന് തന്നെ ഞാന്‍ വിശ്വസിക്കട്ടെ .കാരണം സ്നേഹം അറിഞ്ഞിരിക്കാന്‍ വഴിയില്ല അവന്‍ , അച്ഛന്‍ പേരുകേട്ട വിവാഹ കച്ചവടക്കാരന്‍ ഇതുവരെ നാലുകെട്ടി . പെറ്റ അമ്മ വേറെവിടെയോ .അച്ഛന്‍ ഇപ്പോള്‍ കൂടെ കൊണ്ട് നടക്കുന്ന സ്ത്രീ അമ്മയെന്നു സങ്കല്‍പം .ഇത്തരത്തില്‍ വളര്‍ന്ന ഒരു കുട്ടി സമൂഹത്തിനു എന്ത് നന്മ ചെയ്യുമെന്നാന്നു നാം കരുതേണ്ടത് .

പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി അരയില്‍ കത്തി എപ്പോളും കരുതുമായിരുന്നത്രേ .
തീര്‍ച്ചയായും അവന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്ത് കൊണ്ട് അവന്റെ അധ്യാപകര്‍ അറിഞ്ഞില്ല .ഒരു മൃഗം അവന്റെ കൂടെ നിഴലായി ഉണ്ടായിരുന്നു എന്ന് .ഇത്തരത്തില്‍ ഉള്ള ഒരു കുട്ടി തീര്‍ച്ചയായും വ്യത്യസ്തനായിരിക്കും എന്നുള്ളത് തീര്‍ച്ചയാണ് .അത് തിരിച്ചറിയാത്ത അറിഞ്ഞിട്ടും അറിയാതെ നടക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന സമൂഹമാണ് ഇതിന്റെ കാരണക്കാര്‍ .


സത്യത്തില്‍ ഇതല്ലേ  ഏറ്റവും സാമര്‍ത്യത്തോടെ,ക്രൂരതോയോടെ നടന്ന കൊലപാതകം .കൊന്നതും മരിച്ചതും വെറും പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള രണ്ടു കുട്ടികള്‍ .കേരളത്തില്‍ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തില്‍ നാം ഈ മൃഗീയതയെ വിസ്മരിച്ചു എന്നുള്ളത് സത്യമാണ് .തീര്‍ച്ചയായും ടി പി യുടെ കൊലപാതകത്തെ ഞാന്‍ നിസാരവല്‍ക്കരിക്കയല്ല.  പക്ഷെ തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതല്ലേ കുറച്ചു നാള്‍ മുന്‍പ് ഒരു മൂന്നു വയസ്സുകാരിയെ പത്തു വയസ്സുകാരന്‍ ബാലസംഗം ചെയ്തു കൊന്നതും നാം മറന്നു കാണില്ല .എന്താണ്  നമ്മുടെ കുട്ടികള്‍ക്ക്  സംഭവിക്കുന്നത്‌ നാം അറിയേണ്ടതല്ലേ .


നമ്മുടെ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചകള്‍ സമൂഹത്തിനു എന്തുമാത്രം ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിന് തെളിവുകള്‍ ആണ് ഇതെല്ലം .ഓരോ  തകരുന്ന കുടുംബവും ഓരോ കുട്ടി ചെകുത്താന്‍മാരെ  നമുക്ക് സമ്മാനിക്കുന്നു .സ്വന്തം സുഖവും രതിയും തേടിപോകുന്ന അച്ഛനമ്മമാര്‍ കുട്ടികളെ മറക്കുമ്പോള്‍ ആ കുട്ടികളെ പേടിച്ചു ഒരു നാടും ,ഒരു സമൂഹവും ജീവിക്കേണ്ടി വരുന്ന ഭീതിതമായ സാഹചര്യം നമുക്കിടയില്‍ സൃഷ്ടിക്കപെടുന്നു .




No comments:

Post a Comment