Monday, October 8, 2012

യാത്ര





തിരിച്ചു പോകണ വഴിയിലാണ് എന്നെ കണ്ടത് ...വഴിയരികില്‍ ചുറ്റി തിരിയുകയായിരുന്നപ്പോള്‍ ഞാന്‍ .അരികിലേക്ക് വിളിച്ചെന്നെ കണ്ണില്‍ നോക്കി നിന്നിത്തിരി നേരം, പിന്നെ കണ്ണില്‍ നിന്നടര്‍ന്ന തുലാവര്‍ഷ പെയ്ത്തില്‍ ഞാനും നനഞ്ഞു ചേര്‍ന്നു.നനഞ്ഞൊട്ടിയ മനസ്സുകളുമായി നിന്ന ആ  നിമിഷത്തില്‍ കടലും കരയും വേണ്ടാതെ ആകാശത്തെ മാത്രം കൊതിച്ചു .അവള്‍ മഴയെ കൊതിച്ചു ,കാടിന്റെ  ഉള്ളുകളില്‍ കൂകി അലയാന്‍ വെമ്പി...ബൈക്കിന്റെ പിന്നിലിരുന്നു പാഞ്ഞു വരുന്ന കാറ്റിനെ വീശി പിടിക്കാന്‍ കൊതിച്ചവള്‍ .നിര്‍ത്തലില്ലാതെ  പറഞ്ഞു കൊണ്ടിരിക്കുമ്പോളും വന്നു ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്നു. പോകാനവള്‍ക്ക് ഇഷ്ടമായിരുന്നു, യാത്രയെ കുറിച്ചവള്‍ സ്വപ്നം കണ്ടിരുന്നവള്‍ എങ്കിലും എന്റെ സ്നേഹത്തിനു മുന്നില്‍ തോറ്റവള്‍  യാത്ര വേണ്ടെന്നു എപ്പോളോ പറഞ്ഞു .സ്നേഹിക്കുകയായിരുന്നു തോറ്റുപോകുമെന്നറിഞ്ഞിട്ടും പലപ്പോഴും സമയമായെന്ന് ആരോ വന്നു ഓര്‍മ്മപെടുത്തുന്നുണ്ടായിരുന്നു വിട്ടു കൊടുക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു പോകാന്‍ അവള്‍ക്കും .തോല്‍ക്കാന്‍ മനസ്സില്ലാത്ത കാലം വന്നു വിളിച്ചു കൊണ്ടിരുന്നു ഞാന്‍ ഭിക്ഷ തേടി ദേവ സന്നിധികളില്‍ അലഞ്ഞു തളര്‍ന്നു .തോല്‍ക്കുന്നവനെന്നും ശാപവും ജയിക്കുന്നവനെന്നും ദാനവും ആണവിടങ്ങളിലെ ശീലങ്ങള്‍ .എനിക്കായി നല്‍കിയ സ്വപ്നങ്ങളെ ഞാനതില്‍ ജീവിക്കുന്നു ...ഒരു ശവത്തിന്റെ ഹൃദയ താളത്തോടെ ...കാലമേ എനിക്ക് നിന്നോടും പരാതിയില്ല തോല്പിച്ചുവെന്നഹങ്കാരം ചിരികളില്‍  കലര്‍ത്തി പലപ്പോഴും നോക്കുവാറുണ്ടെങ്കിലും.

No comments:

Post a Comment